Wednesday, April 21, 2010

പ്രണയം പരിഭവിക്കുന്നു

പ്രണയം ഒരിലത്തുമ്പിൽ
വീണ മഞ്ഞുപോലെ
താഴേക്കാഞ്ഞു പതിച്ചു
അയ്യോ എന്റെ നടുവേ....

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്‌
മിഴിയിൽ നിന്നും മിഴിയിലേക്ക്‌
മൊഴിയിൽ നിന്നും മൊഴിയിലേക്ക്‌,
ഞാനെന്താ മരമാക്രിയാണൊ??

തുടക്കത്തിൽ ഒരു മധുരമായി
ഇടക്കിടെ ഒരാശങ്കയായി
ഒടുക്കത്തിലൊരു കാളിന്ദിയായി
എനിക്കെന്താ ഓന്തിന്റെ കുപ്പായമുണ്ടൊ??

ഒരു പുഴയൊഴുകും പോലെ ശാന്തമായി
ഒരു മഴപെയ്യും പോലെ ഗാനമായി
ഒരു മേഘ സഞ്ചാരം പോലെ മൂകമായി
ഈ പ്രണയം കൊതിക്കുന്നു സ്ഥായിത്വം.

(മധുരമായി തുടങ്ങി, പൊട്ടലും ചീറ്റലുമയി, ശബ്ദ മുഖരിതമായി, ഒടുക്കത്തിലൊടുങ്ങിപ്പോകുന്നത്‌ പ്രണയത്തെ സംബന്ധിച്ചിടത്തോളം ഒരനിഷ്ടമാണെന്ന തിരിചറിവ്‌. ശാന്തമായ ഒരു സ്ഥായി ഭാവമാണ്‌ നമ്മുടെ ഉള്ളിലെ പ്രണയം കൊതിക്കുന്നത്‌. പലതും പറഞ്ഞു പിണങ്ങിയിട്ടുള്ള എന്റെ പ്രണയിനിക്കു സമർപ്പിതം)

Wednesday, March 31, 2010

ഫോട്ടോസ്റ്റാറ്റ്‌

അവൾ
ആധുനിക വനിതയുടെ
ഒരു ഫോട്ടോസ്റ്റാറ്റ്‌.
ബാല്യകാലം മറന്നവൾ
പ്രണയം ഒരു നിമിഷംകൊണ്ട്‌,
മറന്നുപോയവൾ
പണം മാത്രം എണ്ണിത്തിട്ടപ്പെടുത്തി
ഓർമിച്ചു വയ്ക്കുന്നവൾ
പ്രശസ്തിക്കും ആഡ്യതക്കും ഒരു
പ്രതിരൂപം തീർക്കാൻ ശ്രമിക്കുന്നവൾ
സ്വതന്ത്രയയാൽ മനുഷ്യത്വം മറക്കുന്നവൾ
ഈയിടെ സ്വന്തം കളിയും മറന്നവൾ
മറവിയുടെ കഥ തുടരാതിരിക്കട്ടെ
മറന്നുപോകാതെ വിജയിക്കാൻ കഴിയട്ടെ.

Sunday, March 21, 2010

വെളിപ്പെടുത്താൻ കഴിയാതെ പോയ പ്രണയങ്ങൾ

കളവുതീണ്ടാത്ത നിലാവുപോലൊരു ബാല്യകാലം
പ്രണയം മനസ്സിൽ ഊർന്നു തുടങ്ങിയിരുന്നു
ഇഷ്ടമായിരുന്നു അവളോട്‌ വെൺചന്ദ്രികയോടെന്നപോലെ
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു
ജാതിയിൽ അവൾ തന്നോളമില്ല.
ജാതിയിൽ അവൾ തന്നോളമില്ല.

കൗമാര ലോകത്തെ സ്വപ്നമായി
മനസ്സിൽ സൂക്ഷിക്കാനൊരു സുഗന്ധമായി
അറിയാതെയെപ്പൊഴോ വിരൽത്തുമ്പിൽ
തൊട്ടുപോയൊരാനന്ദ നിമിഷം മുതൽ
സഖിയെ നിന്നെഞ്ഞാൻ സ്നേഹിച്ചിരുന്നു.
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു.
പ്രണയം മറന്നു നീ മിടുക്കനാകൂ
പ്രണയം മറന്നു നീ മിടുക്കനാകൂ

കലാലയം മനസ്സിൽ വർണ്ണവിതറി
മധുരിക്കുന്നൊരിഷ്ടം തൊട്ടടുത്തിരുന്നവളോട്‌
മതം മറന്നു ഞാൻ നിനക്കൊരുദിനം
വെൺ ചന്ദനക്കുറി ചാർത്തിയപ്പോൾ
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു
ചോരാപ്പുഴയൊഴുകും

പിന്നെയും വിലക്കുകൾ മന്ത്രിച്ചു
എന്തു ധൈര്യം നിനക്കു പെണ്ണു ചോദിക്കാൻ
പോറ്റാൻ സർക്കാരു ജോലിയുണ്ടൊ?

Wednesday, March 10, 2010

യാത്രാനുഭവങ്ങൾ

ഒരു കൊല്ലത്തെ പ്രവാസ ജീവിതത്തിന്‌ ഒരു ചെറിയ ഇടവേള. കൊങ്കൺ റെയിൽ പാതയിലൂടെ എന്റെ ആദ്യ യാത്ര ഗുജറാത്തിൽ നിന്നും തിരുവനന്തപുരം വരെ. വശം ചരിഞ്ഞു കിടക്കുന്ന ഒരു സുന്ദരിയെപോലെയയിരുന്നു കൊങ്കൺ. ആത്രക്കു പ്രകൃതി രമണീയം, ആകർഷണീയം. മലമടക്കുകളിലൂടെയും തുരംഗങ്ങളിലൂടെയും തീവണ്ടി നാണം കുണുങ്ങി കടന്നുപോയി. കാട്ടരുവികളും പൂമരങ്ങളും ശുഭയാത്ര നേർന്നുകൊണ്ടിരുന്നു. ചുട്ടു പൊള്ളുന്ന ചൂടായിരുന്നു കേരളാതിർത്തിയായ മഞ്ചേശ്വരത്ത്‌. "മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ" രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങളിൽ മാത്രം കേട്ടു പഴകിയ മഞ്ചേശ്വരം പക്ഷെ ശാന്തമായൊരു ഗ്രാമമായിരുന്നു.

തീവണ്ടി ഒരു ആവാസവ്യവസ്ഥ
ഒന്നര ദിവസം ഒരു കുടുംബത്തെപ്പോലെ കഴിഞ്ഞവർ, ചിലർ ഇടക്ക്‌ യാത്ര പറഞ്ഞിരുന്നു. അൽപം സമ്മർദ്ദം, കൗതുകം, സന്തോഷം, ഉല്ലാസം എല്ലാം നിറഞ്ഞ തീവണ്ടിയാത്ര. കച്ചവടക്കാരുടെ ചെയ്തികൾ, ഭിക്ഷാടനക്കാരുടെ പാട്ടുകൾ, ഹിജഡകളുടെ തലൊടൽ അങ്ങനെയെല്ലാം കൊണ്ടും സംഭവബഹുലമായ പകൽ യാത്രക്കുശേഷം സുഖമായുറങ്ങാൻ ട്രാക്കുകൾ മെല്ലെ താരാട്ടുപാടിയിരുന്നു. അതിനിടയിൽ ശ്രദ്ധിക്കേണ്ടിവന്ന ചിലകര്യങ്ങളിൽ ഒന്ന് നിയമവിരുദ്ധമായ ചില കച്ചവടങ്ങളാണ്‌. പുതുപുത്തൻ സിനിമകൾ അടക്കം വ്യാജ സിഡികൾ കേന്ദ്ര സർക്കാറിന്റെ ട്രെയിനുകളിൽ സുലഭം.തീവണ്ടിയിൽ നിരോധിച്ചിട്ടുള്ള സിഗരേറ്റ്‌, പുകയില, വിദേശ മദ്യം തുടങ്ങിയവയും രാത്രിയായാൽ ലഭ്യം. വണ്ടിക്കുള്ളിലെ ഭക്ഷണശാലയിലോ തീപിടിച്ച വിലയും. 22 രൂപാ വിലയുള്ള പെപ്സിക്ക്‌ ഈടാക്കുന്നത്‌ 30 രൂപ (32% വർദ്ധനവ്‌). യഥാർദ്ധത്തിൽ 5 രൂപാ വിലയുള്ള ഒരു കപ്പ്‌ കാപ്പിക്ക്‌ വിതരണക്കാരൻ വാങ്ങുന്നത്‌ 6 രൂപ (20% വർദ്ധനവ്‌). പ്രഭാത ഭക്ഷണം, ഉച്ചയൂണ്‌, ഇടവേളകളിലെ ഭക്ഷണം എന്നു തുടങ്ങി എല്ലാറ്റിനും നിശ്ചിത ശതമാനം വിതരണക്കാർക്ക്‌ കൈക്കൂലി നൽകേണ്ട അവസ്ഥ. വിലക്കയറ്റം കൊണ്ട്‌ സാധാരണക്കാർ വിയർത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തിലാണ്‌ സർക്കാർ വണ്ടിയിൽ ഈ പകൽക്കൊള്ള.

കേരളം അസുരക്ഷിതം.
ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെയെല്ലാം തീവണ്ടി പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി. ത്രിശൂർ എത്തിയപ്പോൾ സാംസ്കാരിക കേരളത്തിന്റെ തനിനിറം വെളിവാക്കിക്കൊണ്ട്‌ മദ്യപാനായ ഒരു യുവാവ്‌ ഒരു കൊച്ചു കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ബർത്ത്‌ കയ്യേറുന്നതു കണ്ടു. സഹയാത്രികൻ അവരുടെ സഹായത്തിനെത്തിയെങ്കിലും തനിച്ചു യാത്രചെയ്യുകയായിരുന്ന ആ സ്ത്രീയുടെ മുഖത്തെ ഭീതി ഇന്നും മനസ്സിൽ ബാക്കി. അതിരാവിലെ 3 മണിക്കാണ്‌ അവസാന സ്റ്റേഷനായ കൊച്ചുവേളിയിൽ വണ്ടിയെത്തുന്നത്‌. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ സുരക്ഷാകാരണങ്ങളാൽ കൊല്ലത്തിറങ്ങി അടുത്ത വണ്ടിക്ക്‌ തിരുവനന്തപുരത്തേക്കു പോകുകയണു പതിവേന്നും കൊച്ചുവേളിയിൽ ഇറങ്ങുന്നത്‌ സുരക്ഷിതമല്ലെന്നുമുള്ള സഹയാത്രികന്റെ ഉപദേശം, ആ യാത്രയിൽ ആദ്യമായി എന്നിലും ഭീതിയുളവാക്കി. എത്ര സുരക്ഷിതം ഈ ദൈവത്തിന്റെ സ്വന്തം നാട്‌!!

പണിമുടക്കിന്റെ കൗതുകം
സന്ദർശനത്തിന്റെ അവസാന ദിവസം, ഗ്രാമത്തിലെ ക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി നിശ്ചയിച്ചിരുന്ന കൊമ്പൻ എത്തിയില്ല. ക്ഷേത്ര ഭാരവാഹികൾ കാര്യം തിരക്കിയപ്പോഴാണറിയുന്നത്‌ ആനകൾ പണിമുടക്കിലാണ്‌. മിണ്ടാപ്രാണികൾ വരെ പണിമുടക്കുന്ന പണിമുടക്കുകളുടെ സ്വന്തം നാട്ടിൽ നിന്നും തിരികെ മടങ്ങുമ്പോൾ ഇതൊക്കെയാണെങ്കിലും ഒരു നൊമ്പരം ഇല്ലാതില്ല.

Friday, December 25, 2009

മിനി നർമ്മ കഥ (ലിംസൻ ഒരു സംഭവമാണ്‌)

നമ്മുടെ ലിംസൻ മോന്റെ വീട്ടുകാർക്ക്‌ അവനെ വല്ല ഡോക്ടറൊ ഇഞ്ജിനിയറോ ആക്കണമെന്നായിരുന്നു മോഹം. പക്ഷെ അവൻ അതൊക്കെ ആയിത്തീരുമെന്ന് നാട്ടുകാർക്ക്‌ വലിയ വിശ്വാസമില്ലായിരുന്നു. അവൻ ഒരു വക്കീലായിതീരുമെന്ന് അവരിൽ ചിലർ വിശ്വസിച്ചു. ഉരുളക്കുപ്പേരികണക്കുള്ള അവന്റെ പദപ്രയോഗങ്ങൾ കേട്ടിട്ടുള്ള അടുത്ത ചില കൂട്ടുകാർക്ക്‌ അവൻ കേരളാപ്പോലീസ്‌ ആകുമെന്നായിരുന്നു വിശ്വസം. പക്ഷെ അവന്റെ ആഗ്രഹം മറ്റൊന്നയിരുന്നു. ലോകം അറിയുന്ന ഒരാളാകുക. ഒരു നോബൽ സമ്മാനം എങ്ങിനെയെങ്കിലും അടിച്ചെടുക്കക. "നോബൽ സമ്മാന ജേതാവ്‌ മിസ്റ്റർ ലിംസൻ" അവന്റെ കനവുകൾ അങ്ങിനെ പോയി. ആദ്യനാളുകളിൽ അവന്റെ അന്വേഷണം വാലും തലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. വാലും തലയും ഒന്നല്ലെങ്കിലും ഇവ തമ്മിൽ തന്ത്രപരമായ ചില ബന്ധങ്ങളുണ്ടെന്ന് ആശാൻ കണ്ടെത്തി തിയറിയിൽ കാര്യമായ തെറ്റുകളോന്നുമില്ലെങ്കിലും "കണ്ടുപിടിത്തക്കാരനു വാലില്ല" എന്ന കാരണത്താൽ നോബൽ കമ്മിറ്റി അവാർഡ്‌ നിരസിച്ചു. പിന്നെ കക്ഷിയുടെ ശ്രമം ഒരു സമാധാന നോബലിനുവേണ്ടിയയി. ആരൊക്കെ പ്രകോപനമുണ്ടാക്കിയാലും പുള്ള്‌I സമാധാനം കൈവിടാതെ നോബലിന്റെ പടിക്കൽ വരെയെത്തി. പക്ഷെ ഈ സമധാനത്തിനു പിന്നിലെ രഹസ്യം കാതിൽ ചൈനി കൈനി തിരുകിയകൊണ്ടാണെന്നു പത്രക്കരോട്‌ വിളംബിയത്‌ പുലിവാലായി. നൊബൽ കമ്മിറ്റി ആളെ കരിമ്പട്ടികയിൽ പെടുത്തി. ഒടുവിൽ വർഷങ്ങൾ നീണ്ട ഹോസ്റ്റൽ പരീക്ഷണങ്ങൾക്കൊടുവിൽ ആശാൻ മറ്റൊരു ഫോർമുല വികസിപ്പിച്ചു. ഒടുവിൽ ആ ഫോർമുല ലിംസന്‌ നോബൽ സമ്മാനം നേടിക്കൊടുത്തു. എന്താണാ ഫോർമുല? ഇന്നലത്തെക്കറി +ഇന്നത്തെക്കറി = നാളെയും കൂടെ കഴിക്കാവുന്ന കറി!!!!

Monday, October 12, 2009

നഗ്നത

പിറന്നു വീഴുമ്പോൾ
പവിത്രതയുടെ നഗ്നത
കിടപ്പറയിൽ
അനുരാഗത്തിന്റെ നഗ്നത
വെള്ളിത്തിരയിൽ
കച്ചവടത്തിന്റെ നഗ്നത
വേശ്യാലയത്തിൽ
വിൽപനയുടെ നഗ്നത
ഗംഗാ തീരങ്ങളിൽ
ഭക്തിയുടെ നഗ്നത
പിഴച്ചുപോയ മനോതാളങ്ങളാൽ
വഴിയോരങ്ങളിൽ
നിർവികാരതയുടെ നഗ്നത
കല്ലെറിയുടെ നഗ്നത,
ഭ്രാന്തന്റെ നഗ്നത

Monday, September 28, 2009

വിജയദശമി ആശംസകൾ

പലതിന്റേയും ആരംഭമാകുന്നു മഹത്തായ വിജയദശമി ദിനം. കുറേ നാളുകളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ബ്ലോഗിൽ പതിവയി എഴുതാൻ ഞാൻ തീരുമനിച്ചു. പ്രിയപ്പെട്ട സഹൃദയർക്കായി ഞാൻ ഇവിടെ ആദ്യാക്ഷരം കുറിച്ചുകൊള്ളട്ടെ !!!ഹരി ശ്രീ ഗണപതയെ നമ: അവിഘ്നമസ്തു
ഓർമകളുടെ അരുവികൾ നമുക്ക്‌ വാക്കുകൾ സമ്മാനിച്ചുവാക്കുകൾ വ്യക്തിത്വമാണെന്നതു കൊണ്ട്‌നല്ലതു പറയുന്നവൻ നല്ലവനാകുന്നുവാക്കുകളിൽ നിന്നും കവിയും കഥാകാരനും ജനിക്കുംമ്പോൾഞാൻ എവിടെ നിന്നാണു വന്നത്‌??വീണാ വദിനീ ശ്രീ സരസ്വതീവരമായ്‌ തന്നീടുക വാക്കുകൾ